Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Climate Change

Pathanamthitta

കാലാവസ്ഥാവ്യതിയാനം: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

പത്തനംതിട്ട: വേനലിന് സമാനമായ കടുത്ത ചൂടും മഴയുടെഅഭാവവും പത്തനംതിട്ട ജില്ലയിലെ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇറക്കിയ കൃഷികള്‍ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. പകല്‍ സമയങ്ങളിലെ അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയര്‍ന്നു നില്‍ക്കുന്നത് കാര്‍ഷിക വിളകളെയും കര്‍ഷകരുടെ പ്രതീക്ഷകളെയും കരിക്കുകയാണ്.
ചൂടുവര്‍ധിച്ചതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്. പന്തളം, തിരുവല്ല പ്രദേശങ്ങളിലെ നെല്‍കൃഷിയെയും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി മേഖലകളിലെ കിഴങ്ങുവർഗ കൃഷികളെയും വരള്‍ച്ച സാരമായി ബാധിച്ചു. ജില്ലയുടെ പ്രധാന വരുമാനമാർഗമായ റബര്‍മേഖലയും തളര്‍ച്ചയിലാണ്.

കടുത്ത ചൂടുമൂലം റബര്‍ മരങ്ങള്‍ ഇലപൊഴിക്കുകയും പാല്‍ ഉത്പാദനം വന്‍തോതില്‍ കുറയുകയും ചെയ്തതോടെ പലയിടത്തും ടാപ്പിംഗ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ പ്രതീക്ഷിച്ച് നെല്ല് വിതയ്ക്കാന്‍ കാത്തിരുന്നവരും പ്രതിസന്ധിയിലായി. കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദനത്തെ സാരമായി ബാധിക്കും. ഇതു കര്‍ഷകരുടെ സാമ്പത്തിക സ്രോതസുകളെയാണ് തകിടം മറിക്കുന്നത്.

വര്‍ധിച്ച ചൂടും കുടിവെള്ള ക്ഷാമവും ക്ഷീരമേഖലയെയും ബധിച്ചു. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പശുക്കളുടെ പാല്‍ ഉത്പാദനം കുത്തനെ ഇടിഞ്ഞു. കോന്നി, അരുവാപ്പുലം, കൊടുമണ്‍ പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്ലിന്‍റെ ക്ഷാമവും രോഗബാധയും മൂലം കടുത്തദുരിതത്തിലാണ്. ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ വന്‍കടക്കെണിയിലാണ് ജില്ലയിലെ കര്‍ഷക സമൂഹം. വാഴകൃഷിയില്‍ ഏര്‍പ്പെട്ടവരാണ് അധികവും ദുരിതം അനുഭവിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം ഉണ്ടായ മഴയില്‍ വാഴകര്‍ഷകര്‍ക്ക് വന്‍ നഷ്‌ടം സംഭവിച്ചിരുന്നു. മഴയില്‍ സംരക്ഷിച്ചു നിര്‍ത്തിയ വാഴ കൊടുംചൂടില്‍ കരിഞ്ഞുണങ്ങുകയാണ്.

മഴക്കാലം പ്രതീക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഴകൃഷി നടത്തിയ പലര്‍ക്കും വലിയ നഷ്‌ടം ഉണ്ടായിട്ടുണ്ട്. ഉത്പാദന ശേഷിയുള്ള കമുക്, ജാതി തുടങ്ങിയവ നട്ടുപിടിപ്പിച്ചവരും ബുദ്ധിമുട്ടുകയാണ്. വരും ദിവസങ്ങളിലും മഴ കുറയുകയാന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറും.

വാഴകൃഷി ഒഴിവാക്കേണ്ടി വരും

അപ്രതീക്ഷിത വേനല്‍ കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ബാങ്കില്‍ നിന്നും കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്താണ് ജൂണ്‍ മാസത്തില്‍ പലരുംകൃഷിയിറക്കിയത്. മഴ പെയ്യുമെന്ന പ്രതീക്ഷയില്‍ വളവും വിത്തും ഇറക്കി. എന്നാല്‍ മഴ തീരെ കിട്ടാതെ വന്നതോടെ കൃഷിയെല്ലാം കരിഞ്ഞുണങ്ങി. ടാപ്പിംഗ് നിര്‍ത്തിച്ചെതോടെ ദിവസേനയുള്ള വരുമാനവും മുടങ്ങി. കടം എങ്ങനെ വീട്ടുമെന്നറിയില്ല. നാശനഷ്‌ടം സംഭവിച്ച വിളകള്‍ക്കുണ്ടായ ചെലവുകള്‍ എങ്ങനെ പരിഹരിക്കണമെന്നുകൂടി പലര്‍ക്കും അറിയില്ല. വാഴപോലെ വെള്ളം ധാരാളം വേണ്ടുന്ന കൃഷിയില്‍ നിന്നും കര്‍ഷകര്‍ മാറി നില്‍ക്കുന്നതാണ് അഭികാമ്യം.

- വിവേക് കാര്‍മല, യുവ കര്‍ഷകന്‍

Kerala

കാലാവസ്ഥാ വ്യതിയാനം: കേര പദ്ധതിയിൽ കാര്‍ഷിക പരിശീലന ആവശ്യകതാ സര്‍വേ

കൊല്ലം: കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന ‘കേര’പദ്ധതിയുടെ ഭാഗമായി വിപുലമായ കാര്‍ഷിക പരിശീലനാവശ്യകതാ സര്‍വേ സംസ്ഥാന വ്യാപകമായി ആരംഭിച്ചു.

നിലവിലെ കൃഷിരീതികളെക്കുറിച്ചും നൂതനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതുമായ ഇന്‍റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്, പ്രിസിഷന്‍ ഫാമിംഗ്, ഡ്രോണ്‍ സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കര്‍ഷകര്‍ക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും കൃത്യമായി മനസിലാക്കുക എന്നതാണ് ഈ സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്.

രണ്ടു രീതികളിലായാണ് വിവരശേഖരണം നടക്കുന്നത്. സര്‍വേ പ്രതിനിധികള്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളില്‍ നേരിട്ടെത്തി കര്‍ഷകരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കും. നേരിട്ടെത്താത്ത മറ്റു പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി സര്‍വേയില്‍ പങ്കുചേരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കാലാവസ്ഥാ അതിജീവന കൃഷിരീതികള്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങള്‍ നേരില്‍ കണ്ട് പഠിക്കുന്നതിനുള്ള അവസരവും ഈ പരിശീലനത്തിന്‍റെ ഭാഗമായി കര്‍ഷകര്‍ക്ക് ലഭിക്കും. ഇതിനു പുറമെ, വിദേശ രാജ്യങ്ങളിലെ നൂതന കാര്‍ഷിക മാതൃകകള്‍ സന്ദര്‍ശിച്ച് മനസിലാക്കുന്നതിനുള്ള അവസരങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Business

ലോകത്തെ ഏറ്റവും വലിയ ഹരിതോർജ ആവാസവ്യവസ്ഥ നിർമിക്കാൻ റിലയൻസ്

മുംബൈ: ഹരിതോർജത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ നിർമാണ ആവാസവ്യവസ്ഥകളിലൊന്നിന് രൂപം നൽകാനൊരുങ്ങുകയാണ് തങ്ങളെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി.

സോളാർ, ബാറ്ററികൾ, ഹൈഡ്രജൻ, ബയോ എനർജി എന്നിവയെല്ലാം ഉൾപ്പെടുന്ന പദ്ധതി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഭൂമിയുടെ രക്ഷയ്ക്കുമായി കന്പനി മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയുടെ വ്യവസായങ്ങൾ കെട്ടിപ്പടുക്കാനാണ് റിലയൻസിന്‍റെ ശ്രമം.

ആദ്യം പോളിസ്റ്ററും പിന്നീട് 4ജിയും നിർമിച്ചത് ഇതേ നയത്തിന്‍റെ ഭാഗമായിട്ടായിരുന്നു. ജിയോ നടപ്പാക്കിയത് വളരെയേറെ റിസ്ക് എടുത്താണ്. 2027ൽ 50 വർഷം പൂർത്തിയാക്കുന്ന റിലയൻസ് 100 വർഷങ്ങൾ കഴിഞ്ഞാലും രാജ്യത്തെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അംബാനി കൂട്ടിച്ചേർത്തു.

Latest News

Corehub Up